Thursday, 23 September 2010

                   ചരിത്രത്തിലേക്കുള്ള ചൂളംവിളി 


            "പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെ പണ്ട് മീറ്റര്‍ ഗേജ് പാളത്തിലൂടെ ട്രെയിന്‍ ഓടിയിരുന്നു " ഈ വരികള്‍ ഇനി ചരിത്രതാളുകളില്‍ കാണാം. കേരളത്തിലെ അവസാനത്തെ മീറ്റര്‍ ഗേജ് യാത്രയും നിര്‍ത്തലാക്കിയാതോടെ ഇന്ന് മീറ്റര്‍ ഗേജിലൂടൊരു യാത്ര നടക്കാത്തൊരു സ്വപ്നം മാത്രം. 
                        ഒരു കാലത്ത് ബ്രിട്ടിഷുകാര്‍ അവരുടെ കച്ചവടാവശ്യത്തിനായി പണിത റെയില്‍ പാത പില്‍ക്കാലത്ത്  നാട്ടുയാത്രക്ക് ഉപകാരപ്പെട്ടു. ഇന്നിതാ ആ മീറ്റര്‍ ഗേജ് പാത മെച്ചപെട്ട യാത്രാ സൗകര്യത്തിനായി വഴിമാറിയിരിക്കുന്നു. 
                           മീറ്റര്‍ ഗേജ് പാളത്തിലൂടെയുള്ള അവസാനത്തെ യാത്രയില്‍ പങ്കുകൊള്ളന്‍ കഴിഞ്ഞില്ല എങ്കിലും  കൂട്ടുകാരോടൊപ്പം  തെന്മല സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായ പതിമൂന്നു കണ്ണറ പാലം കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു.

Tuesday, 21 September 2010


                       കള്ളന്‍ പിന്നേം തേക്കില്‍ തന്നെ


                              പത്രം വായിച്ചപ്പോള്‍ അതിശയം തോന്നി , കണ്മുന്നില്‍ കണ്ട കാര്യം ഒന്ന് , അച്ചടിച്ച്‌ വന്നത്  വേറൊന്ന് ! ഇങ്ങനെ ആയിരിക്കുമോ എല്ലാ വാര്‍ത്തകളും ? ഒന്നര മണിക്കുറോളം നാട്ടുകാരെ പ്രകോപിപിച്ചുകൊണ്ട് മരം ചാടിനടന്ന കള്ളനെക്കുറിച്ച്  വന്ന വാര്‍ത്ത‍ തികച്ചും വ്യത്യസ്തം . 


                              നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടാന്‍ ശ്രമിച്ചെങ്കിലും കള്ളന്‍ തേക്കില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അടുത്ത് തന്നെ  പോലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്നിട്ടും അവര്‍ എത്താന്‍ ഒരുമണിക്കൂര്‍ എടുത്തു. കള്ളനെ താഴെ ഇറക്കാന്‍ ഒരുപാട്  ശ്രമിച്ചെങ്കിലും നടന്നില്ല. ഇറങ്ങുവാന്‍ ഭാവിക്കുമെങ്കിലും വീണ്ടും കയറും. ഫയര്‍ ഫോഴ്സ് എത്തി ;  തേക്കില്‍ കയറാന്‍ ശ്രമിച്ചുഎങ്കിലും നടന്നില്ല. കയറാന്‍  ശ്രമിച്ചവരെ ഒക്കെ കള്ളന്‍ ആക്രമിച്ചു. ഒടുവില്‍ ഹെല്‍മെറ്റ്‌ ധരിച്ച് വീണ്ടും ഒരു ശ്രമം നടത്തി . അതോടെ  രണ്ടും കല്‍പിച്ച്‌ കള്ളന്‍ താഴേക്ക്‌ ചാടി , നാട്ടുകാര്‍ കൈകാര്യം ചെയ്തെന്നു പറയേണ്ട ആവശ്യം ഇല്ലല്ലോ.
                               പ്രശ്നം അതല്ല. വാര്‍ത്ത‍ എപ്പൊഴും നേരില്‍ കണ്ട് എഴുതാന്‍ പറ്റി എന്ന് വരില്ല , കേട്ടറിഞ്ഞ വിവരം അന്വേഷിച്ചു ഉറപ്പു വരുത്തുവാനെ കഴിയു. പക്ഷെ നമുക്ക് കിട്ടുന്ന വാര്‍ത്ത‍ എത്രത്തോളം ശരിയാണെന്ന് നോക്കേണ്ടത് നമ്മുടെ കടമയല്ലേ? ഇനി 'ടൈം ലിമിറ്റ് ' ആണോ കാരണം? അറിയില്ല. 
                       

Friday, 10 September 2010

                  തിരിച്ചറിയല്‍ വിശേഷം 
                          തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രമാണിച്ച് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തകൃതിയായി നടക്കുകയാണ്. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ കണ്ടാല്‍ ആളെ തിരിച്ചറിയില്ല എന്ന്  പൊതുവേ ഒരാക്ഷേപം കേട്ടിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡിലെ എന്നെ കണ്ടാല്‍ തിരിച്ചറിയുമോ എന്നറിയാന്‍ എനിക്ക് ഒരാഗ്രഹം. അങ്ങനെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള  അപേക്ഷ നല്‍കുവാന്‍ ഞാനും പോയി ; രാവിലെ മുതല്‍ വൈകുന്നേരം വരെ പൊരി വെയിലില്‍ ക്യു നിന്നു . നമ്മള്‍  സമര്‍പ്പിച്ച രേഖകളില്‍ ഉള്ള ചെറിയ അക്ഷര തെറ്റുകള്‍ പോലും പരിഗണിക്കാനാവില്ല എന്ന് അവിടെ നിന്നും കേട്ടറിഞ്ഞു . അത് കൊണ്ട് കയ്യിലുള്ള രേഖകള്‍  നല്ലവണ്ണം പരിശോധിച്ചിട്ടാണ് നല്‍കിയത് .

                                തിരിച്ചറിയല്‍ കാര്‍ഡ് കിട്ടുന്ന ദിവസത്തിനായി ഞാന്‍ കാത്തിരുന്നു . അങ്ങനെ ആ ദിവസം വന്നു . അന്ന് ഞാന്‍ ക്ലാസ്സ്‌ കഴിഞ്ഞ് വില്ലജ്  ഓഫീസിലേക്ക് ഓടി ; ഒരുമിനുട്ട് വൈകിയിരുന്നെങ്കില്‍ കാര്‍ഡു കിട്ടാന്‍ ഒരുദിവസം കൂടി കാത്തിരിക്കേണ്ടി വന്നേനെ . അവിടെ ഉള്ള കെട്ടുകളില്‍ നിന്നും ഒരുകെട്ട്‌ കാര്‍ഡ് തന്നിട്ട് അതില്‍ നിന്നും എന്‍റെ കാര്‍ഡ് എടുത്തുകൊള്ളുവാന്‍ എനിക്ക് അനുവാദം കിട്ടി . കൈയ്യില്‍  കിട്ടിയ കാര്‍ഡുകളിലെ ഫോട്ടോസ് ഞാന്‍ നോക്കി ; വല്യകുഴപ്പമില്ല.                                                                            
                                      
                                ഒടുവില്‍ എന്റെ കാര്‍ഡ് കിട്ടി , ഞാന്‍ നോക്കി , ഫോട്ടോ....... തിരിച്ചറിയാന്‍ കുഴപ്പം ഉണ്ടെങ്കിലും ..... ഹും..... കുഴപ്പമില്ല . എനിക്ക് സന്തോഷമായി . പക്ഷെ ആ സന്തോഷം പെട്ടെന്ന് മാഞ്ഞു , അവര്‍ എന്‍റെ അച്ഛന്‍റെ പേര് മാറ്റിയിരിക്കുന്നു . ഞെട്ടലോടെ ഞാന്‍ തുടര്‍ന്ന് വായിച്ചു . ഞാന്‍ വീണ്ടും ഞെട്ടി , നല്ലോണം ഞെട്ടി ; ഞാന്‍ ആണ്‍കുട്ടിയാണത്രെ ! 
                                       
                                 ഇതിനെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിളിക്കണോ അതോ.....................? 

                                                        







Tuesday, 20 July 2010



      കടലിന്‍റെ നീലിമയില്‍ നീല തൂവല്‍ വീശി

             കാലം മാറുമ്പോള്‍ കോലവും മാറും . കേട്ടു കേട്ടു തഴമ്പിച്ച വാചകമാണിത് . വാചകം കേള്‍ക്കുമ്പോള്‍ മനസിലേക്ക് കടന്നു വരുന്നത് മാറിയ ജീവിത രീതിയുമായി നില്‍ക്കുന്ന മനുഷ്യരെയാണ് . ഇത് എന്‍റെ മനസ്സില്‍ മാത്രം തോന്നാറുള്ള ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല.


              ഒരിക്കല്‍ ക്ലാസ്സ്‌ കഴിഞ്ഞു കുട്ടുകാരോടൊപ്പം ഒന്ന് കറങ്ങാന്‍ ഇറങ്ങി ; ഉച്ച വെയിലത്ത്‌ കടപ്പുറം കാണാന്‍ . ഇത്തരത്തില്‍ ഒരു യാത്ര ആദ്യം അല്ലാത്തതിനാല്‍ വിശേഷിച്ച് ഒന്നും തോന്നിയില്ല . ബസ്സില്‍കയറാന്‍വേണ്ടി ജങ്ക്ഷനില്‍ എത്തിയപ്പോള്‍ തന്നെ നല്ലൊരു ന്യൂസ്‌ വ്യൂ കിട്ടി . സുര്യപ്രകാശത്തില്‍ നീന്നും പ്രവര്‍ത്തിപ്പിക്കാവുന്ന ട്രാഫിക്‌ വിളക്കുകള്‍ നോക്കുകുത്തി പോലെ കണ്ണടച്ച് നില്‍ക്കുന്നു. തിരക്കേറിയ റോഡില്‍ ഇത്തരത്തില്‍ ഒരു വിളക്കിന്റെ ആവശ്യം ഉണ്ടോ എന്ന് എനിക്ക് സംശയമായി . ട്രാഫിക്‌ വിളക്കിന് മുകളില്‍ ഒരു പക്ഷി കുടുകുട്ടിയത് കണ്ടപ്പോള്‍ ആശ്വാസം തോന്നി , മനുഷ്യന് ഉപകാരം ഇല്ലെങ്കില്‍ എന്താ ഒരു പക്ഷിക്കെങ്കിലും ഉപകാരപ്പെട്ടല്ലോ.


              കടല്‍ത്തീരത്ത്‌ എത്തിയ  ഞങ്ങള്‍ കടല്‍പ്പാലത്തില്‍   കയറി. അവിടെ നിന്നാല്‍ കടലിന്റെ മനോഹാരിത വ്യക്തമായി കാണാം. അവിടെ നിന്ന് മറ്റൊരു കാഴ്ച  കൂടി കാണാന്‍ പറ്റി. പണ്ടത്തെ പായ് കപ്പലുകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ചെറു ടാര്‍പോളിന്‍ തോണികള്‍ . വിലക്കയറ്റത്തിന്റെ ചൂടില്‍ പൊള്ളി നില്‍ക്കുന്ന ജനത്തിനിടയില്‍ അവ  ചെലവ് ചുരുക്കലിന്റെ  മുദ്രയായി തോന്നി . ഇന്ധന ചിലവോ,  അറ്റകുറ്റ പണികള്‍ക്കുള്ള ചിലവോ ഒന്നും ബുദ്ധിമുട്ടിക്കില്ല . 


 ജീവിക്കാന്‍ കഷ്ട്ടപെടുന്നവര്‍ ഏറെ , വിലക്കയറ്റം അതിലേറെ  !     



Tuesday, 22 June 2010

                 " ശേഷം  സ്ക്രീനില്‍ "

ചോദ്യം : എന്തുകൊണ്ടാണ്   മൌനം ?
ഉത്തരം : ഭയമാണ് അതുകൊണ്ട്. 
             ചോദ്യവും ഉത്തരവും വന്നത്  നിമിഷങ്ങള്‍ക്കുള്ളില്‍, അതും ഒരേ നാവില്‍ നിന്ന്; അലി അക്ബര്‍രിന്റെ  നാവില്‍ നിന്ന്. മൌനം പാലിക്കുന്നവരെല്ലാം എന്തിനേയോ ഭയക്കുന്നു എന്ന് മനസ്സില്‍ കരുതിയാകണം ഇങ്ങനെ പറഞ്ഞത് . നടന്‍ തിലകനോടോപ്പം വന്ന് നടത്തിയ പത്രസമ്മേളനത്തില്‍ അലി അക്ബര്‍ നടത്തിയ ഈ പ്രസ്ഥാവന സുചിപ്പിക്കുന്നത് ?
             പത്രസമ്മേളനം  നടത്തിയത് അലി അക്ബറിന്റെ പുതിയ സിനിമ -അച്ഛന്‍-നെ കുറിച്ച് പറയാന്‍ ആണ്. ആ സിനിമയില്‍ കേന്ദ്രകഥാപാത്രമായ തിലകന്  ' നോ ഡയലോഗ് ' . " സംഭാഷണം അഭിനയത്തിനാവശ്യമില്ല . എനിക്ക് വ്യക്തമാക്കാനുള്ളത്  എന്‍റെ ചലനത്തില്‍   ഉണ്ടെങ്കില്‍ പിന്നെ സംഭാഷണത്തിന്റെ ആവശ്യം എന്ത്? "  തിലകന്‍റെ അഭിപ്രായം ഇതാണ്.  തന്നെ ഒറ്റപ്പെടുത്തിയ മക്കള്‍ക്കെതിരെ , അമ്മക്കെതിരെ നിശബ്ദനായി പൊരുതുന്ന 'അച്ഛന്‍'  കഥാപാത്രം  തിലകന് മാത്രമേ ചെയ്യാനാകു എന്ന് അലി അക്ബര്‍ പറയുന്നു. കാത്തിരുന്നു കാണാം . 
              " ശേഷം സ്ക്രീനില്‍ ."   

Saturday, 19 June 2010

              ജനതാരാഷ്ട്രീയം  

                 രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ജനതയുടെ നന്മക്കായി പ്രവര്‍ത്തിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിടുന്നു. ഓരോ പാര്‍ട്ടിയിലെയും   പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്‍റെ ഉന്നമനത്തിനായി പൊരുതി. അന്നത്തെ രാഷ്ട്രിയ പാര്‍ട്ടികളെയും, നയത്തെയും ജനങ്ങള്‍ സ്നേഹിച്ചു; പിന്തുണച്ചു.

           കാലം മാറി. രാജ്യത്തിന്‍റെ അവസ്ഥയും. ഇതോടൊപ്പം രാഷ്ട്രീയ വ്യവസ്ഥിതിയിലും മാറ്റം കണ്ടു തുടങ്ങി. ആ മാറ്റം രാജ്യത്തിന്‍റെ നന്മക്കായിരുന്നില്ല എന്ന് ജനങ്ങള്‍ക്ക്‌ മനസിലായിരിക്കണം. അത് കൊണ്ടാവാം ഇന്ന് ജനങ്ങള്‍ക്ക്‌ രാഷ്ട്രീയകക്ഷികളില്‍ ഉള്ള വിശ്വാസം ഇല്ലാതായി. പകരം അവരുടെ വിശ്വാസം വ്യതികളില്‍ കേന്ദ്രീകരിച്ചു.

                       " വിശ്വാസം, അതല്ലേ എല്ലാം. "

Friday, 21 May 2010

     കാത്തിരിപ്പ്‌


     ഒറ്റക്കിരുന്നു പാട്ട് എഴുതി, ഈണം ചിട്ടപ്പെടുത്തി, ശേഷം ഒന്ന് പാടി നോക്കി; സംഗീത സംവിധായകനല്ല, ഗാനരചയിതാവുമല്ല, പുഷ്പലീലയാണ് കഥയിലെ നായിക. നേരമ്പോക്കിനാണ് പാട്ട് എഴുതുന്നത്‌, പാടുന്നത്. പാട്ട് പാടുമ്പോള്‍ മുഖത്ത് പതിവിലും അധികം സന്തോഷം. തന്നെ വിളിച്ചുകൊണ്ടു പോകുവാന്‍ തന്‍റെ കൊട്ടാരത്തില്‍ നിന്നും ഒട്ടും വൈകാതെ ആളുകള്‍ എത്തും എന്ന പ്രതീക്ഷയാണോ ആ സന്തോഷത്തിനു കാരണം? അറിയില്ല!
എന്നും രാവിലെ എസ്. എം. എസ്. എം. ഇന്‍സ്റ്റിറ്റ്യൂട്ട് മതിലിനരുകില്‍ പുഷ്പലീല കാത്തിരിക്കും. രാജകുടുംബത്തിലെ അംഗമായ തന്നെ തന്‍റെ പരിചാരകര്‍ വന്നു തിരികെ കൊട്ടാരത്തില്‍ കൊണ്ടുപോകുമെന്ന് വിശ്വസിച്ച്. ഉച്ചക്ക് നിരാശയോടെ തിരികെ വീട്ടിലേക്ക് യാത്രയാകും. കാത്തിരിപ്പിന് ഒരവസാനം ഉണ്ടോ എന്നറിയില്ല. എന്നാലും കാത്തിരിക്കും. പാട്ട് പാടി, തന്‍റെ പരാതികള്‍ പുസ്തകത്താളുകളില്‍ കുറിച്ചിട്ട് പുഷ്പലീല കാത്തിരിപ്പ്‌ തുടരുന്നു..................

            "അവര്‍ വരും എന്നെ കൊട്ടാരത്തിലേക്ക് കൂട്ടി കൊണ്ട് പോകും."

Saturday, 24 April 2010

     'വിനോദ' യാത്ര


ബസ്‌ യാത്ര മിക്കവാറും ദുരിതപൂര്‍ണമായിരിക്കും. ബസ്സിലെ തിക്കിനും തിരക്കിനും ഇടയില്‍ നേരെ നില്‍ക്കാന്‍ പോലും പ്രയാസമായിരിക്കും. ചില ട്രാന്‍സ്പോര്‍ട്ട് ബസ്സുകളില്‍ പിടിച്ചുനില്‍ക്കാനുള്ള കമ്പികളുടെ എണ്ണം പോലും കുറവായിരിക്കും. ഇതിനിടയില്‍ ഒരു സഡന്‍ ബ്രേക്ക്‌ കൂടിയായാല്‍ പിന്നെ ആകെ ബഹളം തന്നെ. ഈ യാത്രാ ദുരിതത്തിനിടയില്‍ കുറച്ചു തമാശകള്‍ നുഴഞ്ഞു കയറിയാലോ! കൊള്ളാം യാത്ര രസകരമായിരിക്കും
.

ഇനി കാര്യത്തിലേക്ക് കടക്കാം, അല്ല തമാശയിലേക്കു കടക്കാം. ക്ലാസ്സിലേക്കുള്ള പതിവ് ബസ്‌ യാത്ര, അന്ന് ബസ്സില്‍ പഴയ കണ്ടക്ടര്‍ അങ്കിള്‍ ആയിരുന്നില്ല. പകരം പുതിയൊരു ലേഡി കണ്ടക്ടര്‍. (ഈയിടെ ടെസ്റ്റ്‌ എഴുതി പാസ്‌ ആയ ഒരുപാടു യുവജനങ്ങള്‍ കണ്ടക്ടര്‍ തസ്തികയില്‍ പ്രവേശിച്ചിരുന്നു.) ജോലിയില്‍ മുന്‍ പരിചയം കുറവായിരുന്നതിനാല്‍ വളരെ പതുക്കെ ആണ് ടിക്കറ്റ്‌ നല്‍കുന്നത്. ബസ്സിലെ സ്ഥിരം യാത്രക്കാരില്‍ പലരും അവരുടെ ബുദ്ധിമുട്ട് മനസിലാക്കി വളരെ സഹകരിച്ചാണ് നിന്നത്. ഇടക്ക് വച്ച് ബസ്‌ പതിവ് തെറ്റിച്ചു പാപ്പനംകോട് ഡിപ്പോയില്‍ കയറ്റി നിര്‍ത്തി. കണ്ടക്ടര്‍ ബസില്‍ നിന്നിറങ്ങി ഓഫീസിലേക്ക് പോയി. ഈ സമയം ബസ്സിലെ ഒരു മുതിര്‍ന്ന സ്ത്രീ ബഹളം വച്ച് തുടങ്ങി . ജോലി മര്യാദക്ക് ചെയ്യാന്‍ അറിയില്ലെങ്കില്‍ വീട്ടില്‍ അടങ്ങി ഇരിക്കണം , പെണ്ണുങ്ങള്‍ക്ക് പറ്റാത്ത പണിക്കു പോകരുത് , മറ്റുള്ളവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ - ഇങ്ങനെ പലതും പറഞ്ഞ് അവര്‍ അമര്‍ഷം രേഖപ്പെടുത്തി. ഇത് കേട്ട് ബസ്സിലെ മറ്റു ചില സ്ത്രീകള്‍ ന്യായത്തിന്‍റെ പക്ഷം ചേര്‍ന്ന് അവരെ എതിര്‍ത്തു. ആദ്യമായി ജോലിയില്‍ കയറുമ്പോള്‍ ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന് പറഞ്ഞെങ്കിലും വഴക്കുതുടങ്ങി വച്ച സ്ത്രീയുടെ വായടക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ തമാശക്കാരനായ ഒരു മദ്യവയസ്ക്കന്‍ ഒറ്റ വാചകത്തില്‍ അവരുടെ വായടച്ചു.

"മുപ്പതിമൂന്ന് ശതമാനം സംവരണം കിട്ടിയിട്ടൊന്നും കാര്യമില്ല . ഇങ്ങനെ സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്കിട്ടു പാര പണിതാല്‍ പിന്നെ സംവരണം കൊണ്ട് എന്ത് കാര്യം."
പിന്നെ പറയണോ പൂരം! ചിരിപ്പടക്കത്തിനു തിരി കൊളുത്തിയ പ്രതീതി....


മാസങ്ങള്‍ക്കുമുന്‍പ് ഇത്തരത്തില്‍ ഒരു ചിരിക്കു സ്കോപ് ഉണ്ടായിരുന്നു. അന്നത്തെ അവസ്ഥയില്‍ ചിരി അടക്കിപിടിക്കേണ്ടി വന്നു. ക്ലാസ്സ്‌ കഴിഞ്ഞു തിരികെ വരാനായി ബസ്സില്‍ കയറി. വലിയതിരക്കില്ല, പുറകിലുള്ള ലോങ്ങ്‌ സീറ്റില്‍ ഞാന്‍ ഇടം കണ്ടെത്തി. ബസ്‌ എടുക്കാറായപ്പോള്‍ രണ്ടു സ്ത്രീകള്‍ ഓടിക്കയറി, എന്‍റെ ഇരു വശത്തായി അവര്‍ ഇരുപ്പുറപ്പിച്ചു. ബസ്‌ എത്ര ചരിഞ്ഞാലും മറിഞ്ഞാലും എനിക്കൊന്നും സംഭവിക്കില്ല എന്ന് തോന്നി, കാരണം ആനകള്‍ക്കിടയില്‍ പെട്ട പൂച്ചയുടെ അവസ്ഥയിലായിരുന്നു ഞാന്‍. കയറിയത് മുതല്‍ അവര്‍ പരദൂഷണം പറഞ്ഞു തുടങ്ങി . ഇടയ്ക്കു വച്ച് അവരുടെ ശ്രദ്ധ ബസ്സിലെ ഒരു പെണ്‍കുട്ടിയുടെ മേല്‍ പതിഞ്ഞു. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനായി ബസ്സിന്‍റെ വാതിലിനടുത്തുള്ള (വാതിലെന്നു പറയാമെങ്കിലും അടക്കുവാനോ തുറക്കുവാനോ ഉള്ള സംവിധനം ഇല്ല ) കമ്പിയില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു ആ കുട്ടി. ഇത് കണ്ട പരദൂഷണക്കാര്‍ക്ക് പുതിയ വിഷയം കിട്ടിയ സന്തോഷം. പിന്നെ തുടങ്ങി -" വാതിലിനടുത്ത് വന്നു നില്‍ക്കുനതു കണ്ടില്ലേ, ബസ്‌ നിര്‍ത്തിയിട്ട് സീറ്റില്‍ നിന്ന് എണീറ്റാല്‍ പോരെ, ഇങ്ങനെയാണ് ഓരോന്ന് ബസ്സില്‍ നിന്ന് വീണു ചാവുന്നത്, കമ്പിയില്‍ മര്യാദക്ക് പിടിക്കുകയും ഇല്ല ."


ബസ്‌ യാത്ര തുടര്‍ന്നപ്പോള്‍ ചര്‍ച്ചയുടെ ആവേശവും കുറഞ്ഞു. എന്‍റെ ചെവിക്കു കുറച്ചൊന്നു വിശ്രമം കിട്ടി. എനിക്ക് വലതു വശത്തിരുന്ന സ്ത്രീ ചെറുതായൊന്നു മയങ്ങി. പെട്ടെന്നാണ് ബസ്‌ സഡന്‍ ബ്രേക്ക്‌ ഇട്ടത്. എല്ലാരും വീഴാന്‍ പോയെങ്കിലും നന്നായി പിടിച്ചിരുന്നത് കാരണം ഒന്നും സംഭവിച്ചില്ല. മയക്കത്തിലായിരുന്ന പരദൂഷണക്കാരിക്ക് കമ്പിയില്‍ പിടിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ബസ്സിലുള്ള എല്ലാവര്‍ക്കും മുന്നില്‍ നന്നായിട്ടൊന്നു മുട്ട് കുത്തി നമസ്കരിച്ചു. ബസ്‌ കുറച്ചൊന്നു ചരിഞ്ഞിരുന്നെങ്കില്‍ അവര്‍ വാതിലിലൂടെ പുറത്തു പോകുമായിരുന്നു. എനിക്ക് ശരിക്കും ചിരി പൊട്ടി , പക്ഷെ മറ്റുള്ളവരുടെ വേദന കണ്ടു ചിരിക്കുന്നത് ശരിയല്ലല്ലോ . ഏതായാലും പഴമൊഴി തെററിയില്ല - അവനവന്‍ കുഴിച്ച കുഴിയില്‍...


Tuesday, 30 March 2010


 ABOUT FILM FESTIVAL

    
14th Inter National Film Festival of Kerala- my first experience as a deligate; I felt it as a platform to know different cultures. I was able to watch 23 films.

From the competition section I watched four films: ABOUT ELLY by Asghar Farhadi; TRUE NOON by Nosir Saidov; THE FLY IN THE ASHES by Gabriela David; and MASANGALES by Beatriz Flores Silva.

Out of these four films I like ABOUT ELLY the most for its technical perfection and originality. All the characters in this film had done their work perfectly to give the film a real touch.

In the world cinema section I watched nine films TREELESS MOUNTAIN a Korean film by So Yong Kim was the first film I watched in the 14th IFFK. This film is the story of Jim and her little sister Bin who were left alone by their parents. Their mother left them with their big aunt, so that she can go in search of their missing father. The two children plants a dry tree in a hope that it will grow green. This dry tree symbolizes their life. They don't even know that their hope will remain hope itself. The name TREELESS MOUNTAIN exactly matches this story as the Treeless Mountain symbolises the Hopeless life of two children.

Iran film SHIRIN by Abbas Kiarostami achieved victory in his experiment. This is a film that includes another film within. The film in the film is introduced to us through sound tracks. I noticed a mistake in this film SHIRIN. We are introduced with 112 Iranian women watching the perfomance of a Persian mythical story in a theatre. We can clearly noticed the good and exact expression in the face of the lady whom the camera is focusing. But the lady seen in the background was sitting without any expression and this repeated many a times throughout the film.

Another Iranian film in which I noticed mistake is BE CALM AND COUNT TO SEVEN by Ramtin Lavafipour. In this film the main character is Motu, who belongs to a gang dealing with smuggled goods. These smuggled goods includes electrical appliances like TV. In a scene, being chased by the police the gang members were running carrying the smuggled goods (which should be too heavy) faster thanthe police as if they were running with thermocols in their hands.