Tuesday, 21 September 2010


                       കള്ളന്‍ പിന്നേം തേക്കില്‍ തന്നെ


                              പത്രം വായിച്ചപ്പോള്‍ അതിശയം തോന്നി , കണ്മുന്നില്‍ കണ്ട കാര്യം ഒന്ന് , അച്ചടിച്ച്‌ വന്നത്  വേറൊന്ന് ! ഇങ്ങനെ ആയിരിക്കുമോ എല്ലാ വാര്‍ത്തകളും ? ഒന്നര മണിക്കുറോളം നാട്ടുകാരെ പ്രകോപിപിച്ചുകൊണ്ട് മരം ചാടിനടന്ന കള്ളനെക്കുറിച്ച്  വന്ന വാര്‍ത്ത‍ തികച്ചും വ്യത്യസ്തം . 


                              നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടാന്‍ ശ്രമിച്ചെങ്കിലും കള്ളന്‍ തേക്കില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അടുത്ത് തന്നെ  പോലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്നിട്ടും അവര്‍ എത്താന്‍ ഒരുമണിക്കൂര്‍ എടുത്തു. കള്ളനെ താഴെ ഇറക്കാന്‍ ഒരുപാട്  ശ്രമിച്ചെങ്കിലും നടന്നില്ല. ഇറങ്ങുവാന്‍ ഭാവിക്കുമെങ്കിലും വീണ്ടും കയറും. ഫയര്‍ ഫോഴ്സ് എത്തി ;  തേക്കില്‍ കയറാന്‍ ശ്രമിച്ചുഎങ്കിലും നടന്നില്ല. കയറാന്‍  ശ്രമിച്ചവരെ ഒക്കെ കള്ളന്‍ ആക്രമിച്ചു. ഒടുവില്‍ ഹെല്‍മെറ്റ്‌ ധരിച്ച് വീണ്ടും ഒരു ശ്രമം നടത്തി . അതോടെ  രണ്ടും കല്‍പിച്ച്‌ കള്ളന്‍ താഴേക്ക്‌ ചാടി , നാട്ടുകാര്‍ കൈകാര്യം ചെയ്തെന്നു പറയേണ്ട ആവശ്യം ഇല്ലല്ലോ.
                               പ്രശ്നം അതല്ല. വാര്‍ത്ത‍ എപ്പൊഴും നേരില്‍ കണ്ട് എഴുതാന്‍ പറ്റി എന്ന് വരില്ല , കേട്ടറിഞ്ഞ വിവരം അന്വേഷിച്ചു ഉറപ്പു വരുത്തുവാനെ കഴിയു. പക്ഷെ നമുക്ക് കിട്ടുന്ന വാര്‍ത്ത‍ എത്രത്തോളം ശരിയാണെന്ന് നോക്കേണ്ടത് നമ്മുടെ കടമയല്ലേ? ഇനി 'ടൈം ലിമിറ്റ് ' ആണോ കാരണം? അറിയില്ല. 
                       

No comments:

Post a Comment